Posts

Showing posts from May, 2020

മായ

മായ                 - പൊലിഞ്ഞുപോയ എന്റെ ചിരിപളുങ്കിന്   ചേ ....,  നിച്ചും .... ഒരു ചുമന്ന പൂവിനുവേണ്ടി ഉടുപ്പിൽ തൂങ്ങി പിറകെ നടന്ന എന്റെ അച്ചൂട്ടിയെ ആണ് അവളെ കണ്ടപ്പോൾ എനിക്കോർമ്മ വന്നത് .  ഇന്നിവിടെ എന്റെ ആദ്യദിവസമാണ് . പാതിവഴിയിൽ മുറിഞ്ഞുപോയെന്നോർത്ത ഒരു സൗഹൃദം സമ്മാനിച്ച പടിവാതിൽ .  വയ്യാത്ത കുട്ടികൾക്കുവേണ്ടിയുള്ള ചാരിറ്റി പ്രസ്ഥാനം എന്നതിനേക്കാൾ മറ്റൊരു വസ്തുതയും എനിക്കറിയില്ലായിരുന്നു . മായ !  അതാണ് അവളുടെ പേര് . ചിരിവറ്റാത്ത മുഖമുള്ള , കഥപറയുന്ന കണ്ണുകളുള്ള ,  കുഞ്ഞുനുണക്കുഴികളും കളികൂട്ടങ്ങളുമുള്ള കൊച്ചുസുന്ദരി . അവൾക്കൊരുപാട് പറയാനുള്ളതിനാലാവാം സംസാരിക്കാനുള്ള തടസങ്ങളൊന്നായ് മറന്നുതുടങ്ങാൻ അവളെ പ്രേരിപ്പിച്ചത് . എന്തൊ ഒരു തോന്നലിനു വിധേയയായി അന്നവളെ ചേര് ‍ ത്തുനിർത്തി കൂടെ കളിച്ചപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു അസ്തമയം കാത്തുകഴിയുന്നൊരു പുലരിയാണാ ചിരിയെന്ന് . റെസ്യൂമേയിൽ ചേർക്കാനൊരു വരി എന്നതിനേക്കാൾ , ഞ...

തിരച്ചിൽ

Image
തിരച്ചിൽ ആൾക്കൂട്ടത്തിലെന്നെ തിരയരുത്.  കണ്ടുകിട്ടിയെന്ന് വരില്ല. കണ്ടുമുട്ടണമെന്നുണ്ടെങ്കിൽ കണ്ണടച്ചു നടക്കുക. ആദ്യം ചുവപ്പ് കലർന്ന കറുപ്പ് പോലെ തോന്നിയേക്കും . പിരിയാൻ തയ്യാറെന്ന പോലെ രണ്ടുപാളികളും. ശ്രമകരമെങ്കിലും ആ ഇരുട്ടിലേക്കിറങ്ങുക. ഇരട്ടവാലനും അടയ്ക്കാകുരുവിയും ചെമ്പോത്തുമൊക്കെ താളമിടുന്നൊരു മാവിൻചുവട് കാണാം. അലഞ്ഞുതിരഞ്ഞൊടുവിൽ ചിന്തകൾ വന്നിരിക്കാറുള്ളൊരു മരചുവട്. അവിടെ കൊഴിഞ്ഞുവീണ പൂക്കളുടെ ഇടയിൽ വിണ്ടുകീറിയൊരു ഇലപടത്തിന്റെ ആയുസ്സിലേക്കുറ്റുനോക്കുന്ന ഒരുവളെ കാണാം. ശ്മശാനത്തിന്റെ വാതിൽക്കലെ ധൂമപാളികളിലെ ഭസ്മം മണക്കുന്ന ചിലന്തിവലകളിലൊന്ന് ഇന്നലെ അവൾ തകർത്തുവത്രെ. ഹ! എന്നിട്ട്, സുഖമില്ല എന്ന് പറഞ്ഞു കിടന്നു. എഴുന്നേറ്റപ്പോൾ ഭാരമില്ല. ശരീരം ഓർമകൾ കൊണ്ടുപോയെന്ന്! അപ്പോ ആത്മാവ്? അതോ അതവിടെ എന്തോ ആസ്വദിക്കുന്നുണ്ട്.

മൗനവിലാപം

Image
മൗന വിലാപം ഇനിയുമടർന്നുവീഴാത്ത ദ്രവിച്ചുതുടങ്ങിയ മേൽക്കൂരയിലേയ്ക്കായിരുന്നു ആ കണ്ണുകളപ്പോഴും. മടുപ്പിന്റെ അറ്റത്തിലെവിടെയോ കിട്ടിയ ശക്തിയിൽ മുണ്ടിന്റെ കോന്തല അരയിലേയ്ക്കു ചേര്‍ത്ത് രണ്ടുനാളായി സ്വപ്നം കണ്ടുകിടന്ന മുറ്റത്തേയ്ക്ക് ജാലകഛായയിലൂടെയെത്തിനോക്കവേ പ്രിയപ്പെട്ടതെന്തോ കണ്ടിട്ടെന്നപോലെ ടോമി ഉറക്കെ കുരച്ചു.  മുന്നിലുയർന്ന പുകചുരുകൾക്കൊപ്പം താഴേയ്ക്കുവീണ സിഗരറ്റിലേയ്ക്ക് സംശയഭാവേന നോക്കവേ ദൃഷ്ടിയിലൂന്ന രൂപം അയൽക്കാരൻ രാമന്റെയായിരുന്നു.  ഇവനെന്തായിവിടെയെന്നോർത്തെടുക് കാൻ ശ്രമിക്കുമ്പോഴേയ്ക്കും കതകുതുറന്നുകയറിവന്ന , നാളെവരാമെന്നുപറഞ്ഞ് മൂന്നുമാസം മുൻപിറങ്ങിപോയ അവനിലേയ്ക്കെന്റെ ശ്രദ്ധപാഞ്ഞു.